67. വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
ഭവദുരിതം മറക്കും
ഞാനെന്‍ ഭവദുരിതം മറക്കും
വാകച്ചാര്‍ത്തിനെന്‍ കണ്ണനൊരുങ്ങുമ്പോള്‍
ചന്ദനഗന്ധം പരക്കും മനസ്സില്‍
നിര്‍വൃതി നീരണയും
ഉഷപ്പൂജയിലെ കണ്ണനെ കണ്ടാല്‍
മതിമറന്നുള്ളം തുടിക്കും എന്റെ
മതിമറന്നുള്ളം തുടിക്കും
വാതാലയേശന്റെ

കാനനഛായയും കാര്‍മുകിലും എന്നില്‍
കണ്ണന്റെ രൂപമാവും
മാനസമന്ദിരമാതിരരാവുപോല്‍
സാദരമണിഞ്ഞൊരുങ്ങും
ഞാനൊരു ഗോപികയായ്‌ ചമയും
 തിരുനട വൃന്ദാവനമാവും
വാതാലയേശന്റെ

കാടിന്റെ രോമാഞ്ചമെല്ലാമണിയുന്ന
പൂക്കടമ്പിന്‍ ചോട്ടില്‍
കണ്ണന്റെ കന്നായി മാറിയെന്നാലോ
കോലക്കുഴല്‍ കേള്‍ക്കാം
അമൃതുപോല്‍ നല്‍നറും പാല്‍ ചുരത്താം
ഭക്തര്‍ തന്‍ ജന്മസാഫല്യമാകുന്നൊരീ
നടയില്‍ വന്നൊന്നു നിന്നാല്‍
മായമൊക്കെ കളയാം മനസ്സിന്റെ
മോഹമൊക്കെത്തീര്‍ക്കാം
നാകങ്ങള്‍തോല്‍ക്കുന്ന ശ്രീഗുരുവായൂരില്‍
അഭയം തേടിയെന്നാല്‍
നടതുറക്കുമ്പോളെന്‍ കണ്ണനെ കണ്ടാല്‍
കാണാന്‍ മറ്റൊന്നുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ